Friday, October 25, 2013

FRUSTRATED FACE OF BROKEN DIPLOMACY

FRUSTRATED FACE OF BROKEN DIPLOMACY


It was nothing more than a puny servant’s supplication, which we saw on last Wednesday at white house.






അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങളെ പറ്റി വിലപിക്കാനും, ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ സഹായം തേടാനുമുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ പാഴായിപ്പോയ വൈറ്റ് ഹൗസ് സന്ദർശനം, ഇനിയെങ്കിലും പാകിസ്ഥാൻറെ കണ്ണുകൾ തുറപ്പിക്കട്ടെ....

ഉദ്ദേശിച്ച രീതിയിൽ അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല, സ്ഫുടവും സ്പഷ്ടവുമായ രീതിയിൽ പാകിസ്ഥാന്റെ തീവ്രവാദ-അനുകൂല നിലപാടുകളെ ഒബാമ ചോദ്യം ചെയ്യുകയും ചെയ്തു.അമേരിക്കൻ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ പാകിസ്ഥാന് ഒരു ദശാബ്ദക്കാലം മുന്പുവരെ ഉണ്ടായിരുന്ന സ്വാധീന ശക്തി ഇന്ന് പൂര്ണ്ണമായും നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് ഈ സന്ദർശനം വീണ്ടും ലോകത്തോട്‌ വിളിച്ചു പറഞ്ഞിരിക്കുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആശാവഹമായ റഷ്യ-ചൈന-സന്ദർശനങ്ങളുടെ സാഹചര്യത്തിൽ, പാകിസ്ഥാന്റെ ഈ പുതിയ നയ 'തന്ത്ര' നിലപാടുകളെ കൂട്ടി വായിക്കേണ്ടതാണ്. പ്രത്യേകിച്ചും, വിഭജനകാലം മുതൽ പാകിസ്ഥാൻ ഇന്ത്യയോട് പുലര്‍ത്തിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വൈര്യം അമേരിക്കയുടെ പുത്തൻ സ്ഥാപിത താല്പര്യങ്ങൾക്ക് ഒരു തലവേദനയായി മാറിയിരിക്കുന്ന നൂതന രാഷ്ട്രീയ കാലാവസ്ഥയിൽ....

ശീത യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സോവിയറ്റ് യൂണിയനുമായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം അമേരിക്കയെ പാകിസ്ഥാനുമായി അടുപ്പിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പാകിസ്ഥാനേക്കാള്‍ എന്തുകൊണ്ടും വിശ്വാസയോഗ്യമായ ഒരു സുഹൃത്താണ് ഇന്ത്യ എന്ന് അമേരിക്ക മനസിലാക്കാന്‍ വീണ്ടും സമയമെടുത്തു...

അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്ന്. റഷ്യ-ഇന്ത്യ-ചൈന എന്ന ത്രികക്ഷി സഖ്യം അമേരിക്കയെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലില്ല. എന്നിരുന്നാലും, ഒത്തു ചേരലിനുള്ള രാഷ്ട്രീയ കാലാവസ്ഥ ഇപ്പോഴും ഈ രാജ്യങ്ങള്‍ തമ്മില്‍ ഇലനില്‍ക്കുന്നു.
ഇതിനിടയില്‍, പാക് അനുകൂല നിലപാടെടുത്ത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചെറിയ കളങ്കം പോലും ഉണ്ടാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കവും, അമേരിക്കയുടെ ആളില്ലാ വിമാനാക്രമണങ്ങളെ പറ്റിയുള്ള പ്രതിഷേധവും പ്രധാനമന്ത്രി പ്രകടിപ്പിച്ചെങ്കിലും, യാതൊരു വിധത്തിലുമുള്ള പ്രതികരണങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല, ഷെരീഫിന്‍റെ വായടപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടായി. മുംബൈ ആക്രമണത്തിലെ പ്രതികളുടെ വിചാരണ വൈകുന്നതിന്‍റെ സാംഗത്യം എന്ത് എന്ന ഒബാമയുടെ നേരിട്ടുള്ള ചോദ്യ ശരത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല.
ഇതിനോടൊപ്പം തന്നെ, പാക്കിസ്ഥാനി വിഭവങ്ങളായ ദാലും കീമയും പാചകം ചെയ്യാന്‍ തനിക്കറിയാമെന്ന്‌ കൂടി പറഞ്ഞു വെച്ച ഒബാമ, നവാസ് ഷെരീഫിനെ പ്രത്യക്ഷത്തില്‍ ആട്ടിയിറക്കി വിടുകയാണ് ചെയ്തത്...
അതിര്‍ത്തിതര്‍ക്കമോ ഇന്ത്യയോ അല്ല പാകിസ്ഥാന്‍റെ മൌലികമായ പ്രശ്നം. ഭീകരവാദം എന്ന ആല്‍മരം, അതിന്‍റെ എല്ലാ പ്രൌഡിയോടും കൂടി അവിടെ വളര്‍ന്നു നില്‍ക്കുന്നു. ചെറു വേരുകളടക്കം അതിനെ മാന്തിയെറിഞ്ഞാലേ പാകിസ്ഥാന്‍റെ ആഭ്യന്തര കലഹങ്ങള്‍ അവസാനിക്കൂ.

No comments:

Post a Comment